ബംഗ്‌ളൂരു: ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ആശ്രിതനിയമനത്തിൽ ജോലി ലഭിച്ച യുവതിയെ പഞ്ചായത്ത് ഓഫീസില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ് ക്യാമറയിൽ കുടുങ്ങി. കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലെ കേസ്തുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ജെ.ഡി.എസ് നേതാവുമായ ചന്ദ്രഹാസ(33) ആണ് ക്യാമറയിൽ കുടുങ്ങി അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ നടന്ന സംഭവം ഓഫീസിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞതോടെയാണ് പ്രസിഡന്റ് കുടുങ്ങിയത്. ഗ്രൂപ്പ് ഡി ജീവനക്കാരിക്ക് നേരെയായിരുന്നു ചന്ദ്രഹാസയുടെ അതിക്രമം. പഞ്ചായത്ത് ജീവനക്കാര്‍ കേസ്തുര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജീവനക്കാരിയെ ബലംപ്രയോഗിച്ച് കീഴപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയില്‍ അവര്‍ കഷ്ടിച്ച് വഴുതിമാറി രക്ഷപ്പെടുകയായിരുന്നു. തുടർന്നു വെള്ളിയാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരി സഹജീവനക്കാരോട് ഇതേക്കുറിച്ച് പറഞ്ഞു. പ്രസിഡന്റിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തറ അടിച്ചുവാരാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നായിരുന്നു ഇയാളുടെ വിശദീകരണം. സിസിടിവി പരിശോധിച്ച ജീവനക്കാര്‍ ചന്ദ്രഹാസനെ കൈകാര്യം ചെയ്ത ശേഷമാണ് പോലീസിന് കൈമാറിയത്.
https://youtu.be/vOaRzhltLLE
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: