HomeNewsLatest Newsഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: ഒരു വൈദികന്‍ കൂടി അറസ്റ്റില്‍; പിടിയിലായത് കേസിലെ മൂന്നാം പ്രതി

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: ഒരു വൈദികന്‍ കൂടി അറസ്റ്റില്‍; പിടിയിലായത് കേസിലെ മൂന്നാം പ്രതി

ഓര്‍ത്തഡോക്‌സ് സഭാ പീഡനക്കേസില്‍ ഒരു വൈദികനും കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതി ഫാ.ജോണ്‍സണ്‍.വി. മാത്യു ആണ് അറസ്റ്റിലായത്. തിരുവല്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിന് ശേഷം ഇയാളെ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ഇയള്‍ക്കെതിരെയുള്ള കുറ്റം. അതേസമയം, ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല.

അതേസമയം, കേസില്‍ ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസിന്റെ മുണ്ടയാപ്പള്ളിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. എബ്രഹാം വര്‍ഗീസ് ഒളിവിലായ സാഹചര്യത്തിലാണ് പരിശോധന. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വൈദികര്‍ കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. കഴിഞ്ഞ ദിവസംകറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്‍പാകെ കീഴടങ്ങിയിരുന്നു. മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്തു പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു. കേസില്‍ ഫാ. ജോബ് ഉള്‍പ്പെടെ മൂന്ന് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.

പന്തളത്തുനിന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടെ ഫാ. ജോബ് കൊട്ടാരക്കരയിലെത്തുമ്പോള്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി അന്വേഷണസംഘം പിന്തുടര്‍ന്നു. പുലര്‍ച്ചയോടെ കൊല്ലത്തെത്തിയ വൈദികന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കീഴടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments