തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മോഹൻലാൽ അയച്ച വക്കീൽ നോട്ടീസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ്ജ്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് മോഹൻലാൽ ശോഭനാ ജോര്‍ജ്ജിന് വക്കീൽ നോട്ടീസ് അയച്ചത്.
എന്നാൽ ഒരു കാരണവശാലും മോഹൻലാലിനോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്നാണ് ശോഭനാ ജോര്‍ജ്ജിന്‍റെ നിലപാട്. “ഖാദിയുടെ അര്‍ത്ഥം ഭക്ഷണം തരിക എന്നതാണ്. ഖാദിക്കെതിരെ നീങ്ങുന്നത് ആഹാരത്തിൽ മണ്ണ് വാരിയിടുന്നത് പോലെയാണ്. വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും” ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.