മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രമാണ് മോഹൻലാൽ നായകനായ ദൃശ്യം. എന്നാൽ ഈ സിനിമയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് താൻ നടത്തിയ കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കുകയാണ് ബിഹാർ സ്വദേശിയായ രജനീഷ് സിംഗ്. ഷൃസ്തി എന്ന യുവതിയേയാണ് ഇയാള്‍ വെടിവച്ചു കൊന്നത്. തുടർന്ന് പോലീസിനെ കബളിപ്പിക്കുവാൻ വേണ്ടി തന്റെ മൊബൈൽ ഫോണ്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിലേക്ക് എറിയുകയും റോയൽ എൻഫീൽഡ് ബൈക്ക് നദിയിൽ മുക്കുകയും ചെയ്തു. സമാനമായ രീതിയിൽ സിനിമയിലും നായകനായ അജയ് ദേവ്ഗണ്‍ തെളിവുകൾ നശിപ്പിക്കുന്നുണ്ട്. അടുത്തിടെ കണ്ട ഈ ചിത്രമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് രജനീഷ് പറഞ്ഞു.
സംഭവത്തെക്കുറിച്ച പോലീസ് പറയുന്നതിങ്ങനെയാണ്. വിവാഹിതനായ രജ്‌നീഷ് അക്കാര്യം മറച്ച് വച്ച് മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കി. മോഡേണായ ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പം ദില്ലിയില്‍ ജീവിയ്ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സൃഷ്ടി ജെയിന്‍ എന്ന പെണ്‍കുട്ടിയെ ഇത്തരത്തില്‍ സൈറ്റിലൂടെ കണ്ടെത്തി. നേരത്തെ തന്നെ വിവാഹം കഴിഞ്ഞിരുന്ന രജനീഷിന് രണ്ട് കുട്ടികളുണ്ട്. എന്നാൽ ഈയാള്‍ ഇത് മറച്ചു വയ്ക്കുകയും ഷൃസ്തിയെ കാണുന്നതിനായി പാറ്റ്‌നയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ കണ്ടതിന് ശേഷം ഇവർ തമ്മിൽ തർക്കമുണ്ടാവുകയും പിണങ്ങിപ്പോയ ഷൃസ്്തിയെ രജനീഷ് തന്റെ ബന്ധുവിനൊപ്പം പിന്തുടർന്ന് പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് തെളിവുകൾ നശിപ്പിക്കാൻ ദൃശ്യം സിനിമയിലെ സീനുകൾ അനുകരിക്കുകയായിരുന്നു. എന്നാൽ, ലോറിയില്‍ നിന്നും മൊബൈല്‍ റോഡില്‍ വീണതോടെ പൊലീസ് ഇയാളെ കണ്ടെത്തി. സിനിമ സ്റ്റൈലില്‍ കൊലപാതകം മറയ്ക്കാന്‍ ശ്രമിച്ചത് ഇയാള്‍ സമ്മതിയ്ക്കുകയും ചെയ്തു.