ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനു തെളിവുണ്ടെന്ന് ഉപസമിതി. ഗുരുതരമായ ചട്ടലംഘനമാണ് ലക്ഷ്മി നായര്‍ നടത്തിയിരിക്കുന്നതെന്നും ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാർഥികളോട് പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയതിന് വ്യക്തമായ തെളിവുണ്ടെന്ന് ഉപസമിതി റിപ്പോർട്ടിൽ വ്യക്തമാക്കി. വിദ്യാർഥികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിധമാണ് ഹോസ്റ്റലുകളിലും കാമ്പസിലും കാമറ സ്ഥാപിച്ചത്. ഇേൻറണൽ മാർക്ക് അനുവദിക്കുന്നതിനുള്ള എല്ലാ അധികാരവും പ്രിൻസിപ്പൽ സ്വയം കൈയാളിയിരിക്കുകയാണ്. അധ്യാപകർക്ക് ഇതിനുള്ള അധികാരമില്ല. സർവകലാശാല ചട്ടങ്ങൾ അട്ടിമറിച്ചാണ് ഇേൻറണൽ മാർക്ക് നൽകിയത്. അന്വേഷണത്തിെൻറ ഭാഗമായി ഉപസമിതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ പോലും പ്രിൻസിപ്പൽ തയ്യാറായില്ലെന്നും ഉപസമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കാനാണ് സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത്. സര്‍വകലാശാലാ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉപസമിതി നടപടിക്ക് ശുപാര്‍ശ ചെയ്തത്. അതേസമയം, ഉപസമിതി വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപ്പോർട്ട് സിൻഡിക്കേറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. നടപടികെളക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ലക്ഷ്മി നായരെ അഞ്ചു വർഷത്തേക്ക് ഡീബാർ ചെയ്യണമെന്ന് ഉപസമിതി കർവീനർ ആവശ്യപ്പെട്ടതായാണ് വിവരം. പരീക്ഷാ ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നും മാനേജ്െമൻറിനോട് സർവകലാശാല ഇക്കാര്യം ആവശ്യപ്പെടണമെന്നും ഉപസമിതി കൺവീനർ പറഞ്ഞു.
ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്ന സുന്ദരികളെ, നിങ്ങൾ വായിക്കണം ഈ എറണാകുളം സ്വദേശിനിക്ക് സംഭവിച്ചത് !
ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!
ഇവർ ഇങ്ങനെയൊക്കെയാണോ ? ഇതാ നിങ്ങൾക്ക് ഒരിക്കലും പിടികിട്ടാത്ത സ്ത്രീകളുടെ 7 രഹസ്യ ശീലങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: