പോറ്റാൻ മറ്റു വഴിയില്ലാത്തതിനാൽ ഇരുപത്തിയൊന്ന് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ വിറ്റ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോടാണ് നടുക്കുന്ന സംഭവം. കുഞ്ഞിനെ പോറ്റാന്‍ പണമില്ലാത്തതിനാലാണ് വിറ്റതെന്നാണ് കുട്ടിയുടെ പിതാവായ മിഥുന്‍ പൊലീസിനോട് പറഞ്ഞത്. ഇരുപത്തിയൊന്ന് ദിവസം പ്രായമായ ആണ്‍കുട്ടിയെ കുട്ടികളില്ലാത്ത ദമ്പതികളാണ് പണംകൊടുത്ത് വാങ്ങിയത്. എത്ര തുകയ്ക്കാണ് കുട്ടിയെ വിറ്റതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സാമ്പത്തികമായി മോശം അവസ്ഥയില്‍ കഴിയുന്ന മിഥുനും ഭാര്യയ്ക്കും ഇത് കൂടാതെ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. ഇവരുടെ നവജാത ശിശു വീട്ടിലാണ് ജനിച്ചതും. ആശുപത്രിയുമായി ബന്ധപ്പെട്ട് രേഖകളൊന്നും ഇല്ല. ചൈല്‍ഡ് വെല്‍ഫെയര്‍ ആക്റ്റ് പ്രകാരവും മിഥുനെതിരെ ജാമ്യം ലഭിക്കാത്ത കേസ് ചുമത്തിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ വിറ്റതുമായി ബന്ധപ്പെട്ട് കോഴിക്കോട് മാറാട് സ്വദേശിയായ പിതാവ് മിഥുനെ പന്നിയങ്കര പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: