സിഡ്നി: ഫ്രഞ്ച് ആയുധ കമ്പനി ഡി.സി.എന്‍.എസില്‍ ഇന്ത്യന്‍ നാവിക സേനക്കു വേണ്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തന്ത്രപ്രധാന അന്തര്‍വാഹിനിയായ സ്കോർപ്പിൻ മുങ്ങിക്കപ്പലുകളുടെ നിർമാണവുമായി ബന്ധപ്പെട്ട നിർണായക രഹസ്യവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. നാവികസേന യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ‘സ്കോര്‍പീന്‍ ക്ളാസ്’ അന്തര്‍വാഹിനിയെ പറ്റിയുള്ള രഹസ്യങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. മുബൈയിലെ മസ്ഗോവ് കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ചോര്‍ന്ന വിവരം ആസ്ട്രേലിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
‘‘റസ്ട്രിക്റ്റഡ് സ്കോര്‍പീന്‍ ഇന്ത്യ’’ എന്ന് രേഖപ്പെടുത്തിയ 22,400 പേജുകളടങ്ങിയ വിവരങ്ങളാണ് ലീക്കായിരിക്കുന്നത്. അന്തര്‍വാഹിനിയിലെ സെന്‍സറുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ആശയ വിനിമയവും ഗതി നിര്‍ണയവും സംബന്ധിച്ച രഹസ്യങ്ങള്‍, കൂടാതെ വിവിധ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ പുറപ്പെടുന്ന ശബ്ദം, വെള്ളത്തിനിടയില്‍ എത്ര ആഴത്തില്‍ കിടക്കാം ട്രഹുടങ്ങിയ തന്ത്രപ്രധാനമായ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. ശത്രുവിനെ തകര്‍ക്കാനുള്ള ടോര്‍പിഡോ സംവിധാനം, സെന്‍സറുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. 2011ല്‍ ഒരു ഫ്രഞ്ച് നേവി ഉദ്യോഗസ്ഥനാണ് ഇവ ചോര്‍ത്തിയതെന്നാണ് സൂചന. വിവരങ്ങള്‍ ദക്ഷണേഷ്യന്‍ രാജ്യങ്ങളിലെ കമ്പനികള്‍ക്കും ഒരു ഓസ്‌ട്രേലിയന്‍ കമ്പനിക്കും ലഭിച്ചിട്ടുണ്ടെന്നും പത്രം പറയുന്നു.
ഐ.എന്‍.എസ് കല്‍വാരി എന്ന അന്തര്‍വാഹിനിയുള്‍പ്പെടെ ആറ് സ്കോര്‍പീന്‍ ക്ളാസ് അന്തര്‍വാഹിനികളാണ് ഡി.സി.എന്‍.എസ് ഇന്ത്യക്കു വേണ്ടി നിര്‍മ്മിക്കുന്നത്. വെള്ളത്തില്‍ മുങ്ങിക്കിടന്നാല്‍ ശത്രുവിന്റെ കണ്ണില്‍പെടാതെ മാരക ആക്രമണം നടത്താനുള്ള കഴിവ് സ്‌കോര്‍പ്പീനുണ്ട്. 2015ല്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നാവിക സേനക്ക് അന്തര്‍വാഹിനി കൈമാറാനിരിക്കെയാണ് ഗുരുതരമായ രഹ്യസ്യ ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. 3500 കോടി ഡോളറിന്‍റെ ഇടപാടാണ് ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നത്.
ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: