ഹൈദരാബാദ്:ആന്ധ്രപ്രദേശിലും തെലുങ്കാനയിലും തുടരുന്ന കനത്ത മഴയിൽ ജനങ്ങള്‍ ദുരിതത്തില്‍. മഴക്കെടുതിയില്‍ ഇതുവരെ എട്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗുണ്ടൂരിലാണ് ഏറ്റവും അധികം നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. കടകമ്പോളങ്ങള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അടഞ്ഞു കിടക്കുകയാണ്. ഹൈദരാബാദിലെയും രംഗറെഡ്ഡി ജില്ലയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെലങ്കാന അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്നും നാളെയും അവധിയായിരിക്കും. അതേസമയം, ഐടി മേഖലയിലുള്ളവര്‍ക്ക് കമ്പനികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ചില കമ്പനികൾ ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇരു സംസ്ഥാനങ്ങളും സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ബാര്‍ കോഴക്കേസ്; ശങ്കര്‍ റെഡ്ഢിക്കും സുകേശനുമെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവ്
മുംബൈയില്‍ ആയുധധാരികളെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട്; പോലീസ് ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com