സീറോമലബാർ സഭയിലെ വിവാദമായ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് വൈകുന്നുവെന്നാരോപിച്ച് പരാതിക്കാര്‍ പോലീസിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കര്‍ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്ബാടന്‍, സാജു വര്‍ഗീസ് എന്നിവരായിരുന്നു കേസില്‍ പ്രതികള്‍. ഉത്തരവിന്‍റെ പകര്‍പ്പ് പോലീസിന് കിട്ടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാന്‍ വൈകുന്നത് കര്‍ദിനാളിനെ സഹായിക്കാനാണെന്നാണ് പരാതിക്കാരുടെ ആരോപണം.
കഴിഞ്ഞ ദിവസം തനിക്കെതിരെ പോലീസ് അന്വേഷണം അനുവദിക്കരുതെന്ന് എന്നാവശ്യപ്പെട്ടു കര്‍ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സഭാ ഭൂമി ഇടപാടില്‍ വിശ്വാസ വഞ്ചനയും ഗൂഢാലോചനയും ബോധ്യപ്പെട്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞേചരി അടക്കം നാല് പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.