മുംബൈ ബാന്ദ്ര ലോക്കല്‍ ട്രെയിന്‍ റെയില്‍വേ സ്റ്റേഷനു സമീപം ചേരിയില്‍ വന്‍ തീപിടിത്തം. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. പതിനാറിലേറെ ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വാട്ടര്‍ ടാങ്കുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ബാന്ദ്ര റെയിൽവേ സ്റ്റേഷനിലെ കാൽനടപ്പാലത്തിന്റെ ഒരു ഭാഗവും തീപിടിത്തത്തിൽ നശിച്ചിട്ടുണ്ട്.
സ്റ്റേഷനില്‍ ഏറെ തിരക്കുള്ള സമയത്താണു തീപിടിത്തമുണ്ടായത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഭാര്യ അഞ്ജലിയുടെ മാതാപിതാക്കളും ഇതേ കെട്ടിടത്തിന്റെ 12ാം നിലയിലാണ് താമസം.
പ്രധാന റെയില്‍ പാതകളിലൊന്നായ ഹാർബർ ലൈനിലൂടെയുള്ള ഗതാഗതം സംഭവത്തെത്തുടർന്ന് നിർത്തിവച്ചു. തീപിടിത്തത്തിൽ ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രദേശമാകെ വന്‍തോതിൽ കറുത്ത പുക ഉയരുകയാണ്. ചേരിയിലെ താമസക്കാരെ ഒഴിപ്പിക്കുന്നതും തുടരുന്നു. ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ മാതാവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ താമസിക്കുന്ന ബാന്ദ്രയിലെ ലാ മെര്‍ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം വന്‍തീപിടിത്തമുണ്ടായിരുന്നു. പടിഞ്ഞാറന്‍ ബാന്ദ്രയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ആകെ 16 നിലകളാണ് കെട്ടിടത്തിലുള്ളത്. ഐശ്വര്യയുടെ മാതാവ് 12ാം നിലയിലാണ് താമസം.