ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്കാത്തതിന് അഞ്ച് സ്വകാര്യ ആസ്പത്രികള്‍ക്ക് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ 600 കോടി പിഴയിട്ടു. പാവങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കമെന്ന വാഗ്ദാനം പാലിക്കാത്തതിനാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. ആസ്പത്രിയില്‍ അഡ്മിറ്റാകുന്നവരില്‍ 10 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. കൂടാതെ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ 25 ശതമാനം പാവപ്പെട്ടവര്‍ക്കും സൗജന്യ നിരക്കേ ഈടാക്കാന്‍ പാടുള്ളു. ഈ നിബന്ധനയോടെയാണ് സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രികള്‍ക്ക് ഭൂമി നല്‍കിയത്. നിബന്ധന ലംഘിച്ചതാണ് നടപടിക്ക് കാരണമായത്. പിഴ അടച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രാലയം ആസ്പത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: