പെരുമ്പാവൂര്‍ : കേരള മനസാക്ഷിയെ ഞെട്ടിച്ച് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമ വിദ്യാർഥി ജിഷയുടെ കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. സാക്ഷിമൊഴികളുടെ അടിസ്‌ഥാനത്തില്‍ പോലീസ് തയ്യാറാക്കിയിട്ടുള്ള രേഖാചിത്രത്തിന് പോലീസ് കസ്‌റ്റഡിയിലുള്ള ഒരാളുമായി സാമ്യമുണ്ടെന്നാണ് സൂചന. കൊലപാതകത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണൂരില്‍ നിന്നും കസ്‌റ്റഡിയിലെടുത്തയാളുമായാണ് രേഖാചിത്രത്തിന് സാമ്യമുള്ളത്.എന്നാൽ, ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല.
35 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ ലഹരിമരുന്നു കേസില്‍ മുന്‍പ് പിടിയിലായിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. എന്നാല്‍ പ്രതി ഇയാളെന്നു ഉറപ്പു വരുത്താന്‍ പൊലീസിന് ഇതുവരെ ആയിട്ടില്ല. രണ്ടുദിവസം മുമ്പാണ് പാചകക്കാരനായി ഇയാള്‍ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. ഏഴുപേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്.
അതേസമയം, ഇയാളുടെ വിരലടയാളവും സംഭവസ്‌ഥലത്തു നിന്നും ലഭിച്ചിട്ടുള്ള രേഖാചിത്രവും തമ്മില്‍ യോജിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാള്‍ തന്നെയാണോ പ്രതി എന്നതുസംബന്ധിച്ച് പോലീസ് അന്തിമ നിഗമനത്തിലേയ്‌ക്ക് എത്തിച്ചേര്‍ന്നിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: