ഐ പി എസ് ഓഫീസർ മെറിൻ ജോസഫിന്റെ സഹോദരൻ ചമഞ്ഞു ഗൾഫ് പ്രവാസികൾക്കിടയിലും ഓൺലൈനിലൂടെയും പണപിരിവ് നടത്തിയ വിരുതൻ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശിയായ പ്രിൻസ് ജോണിനെയാണ് ആലപ്പുഴ അർത്തുങ്കലിൽ നിന്നും അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഇയാൾ താമസിക്കുന്നത്. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തന്റെ സൊഹോദരി മെറിൻ ഐ.പി.എസിന് കുറച്ച് പനം ആവശ്യമുണ്ടെന്നും പെങ്ങൾക്ക് നേരിട്ട് ചോദിക്കാൻ വയ്യാഞ്ഞിട്ടാണെന്നും ഇയാൾ പറയും. 5% പലിശ വരെ തിരികെ നല്കുമ്പോൾ തരാമെന്നും പറയും. വിശ്വാസത്തിനായി മെറിന്റെ വീട്ടിലേ എല്ലാ വിവരങ്ങളും, നല്കും. മെറിന്റെ സഹോദരൻ എന്ന പേരിൽ ഫേസ് ബുക്ക് പേജ്ജും തുടങ്ങി. ഈ പേജ്ജിൽ മെറിന്റെ പലവിധ ചിത്രങ്ങൾ ലോഡ് ചെയ്തു.തുടർന്ന് സഹോദരിക്ക് കുറച്ച് പണത്തിന്റെ ആവശ്യം ഉണ്ടെന്ന് പറഞ്ഞ് 20000 രൂപയോളമാണ് ഒരാളിൽ നിന്നും വാങ്ങിയത്. കഴിഞ്ഞ ദിവസം കൊച്ചിയിലുള്ള ഒരാൾ മൂന്നാറിലെത്തി മെറിൻ ജോസഫിനെ കണ്ട് പരാതി നൽകിയിരുന്നു. ഇതുകൊച്ചി പൊലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. തുടർന്നാണ് പ്രിൻസിനെ അർത്തുങ്കലിൽ നിന്നും അറസ്റ്റ് ചെയ്തത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: