ന്യൂഡല്‍ഹി: ശശി തരൂരിൻെറ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ മാസങ്ങള്‍ക്കുമുമ്ബ് ഡല്‍ഹി പോലീസ് ചോദ്യം ചെയ്തതായി സൂചന. വി.കെ. യാദവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതീവരഹസ്യമായാണ് മെഹര്‍ തരാറിനെ ചോദ്യം ചെയ്തത്. മൂന്നു മാസം മുമ്ബ്‌ഇന്ത്യയിലെത്തിയ മെഹറിനെ മധ്യഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. തരൂരുമായി സന്ദേശങ്ങള്‍ കൈമാറിയെന്നതും വിവാഹിതരാവാന്‍ പദ്ധതിയിട്ടിരുന്നുവെന്നതുമായ ആരോപണങ്ങള്‍ മെഹര്‍ നിഷേധിച്ചു. ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടുനിന്നു.
അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് പോലീസ് മെഹറിന് കത്തയച്ചത്. ഫിബ്രവരിയില്‍ പൂര്‍ണസഹകരണം വാഗ്ദാനം ചെയ്ത് സൗത്ത് ഡിസിപിക്ക് അവര്‍ പ്രതികരണവും നല്‍കി. മെഹര്‍ തരാറും ശശി തരൂറും പരസ്പരം കൈമാറിയ സന്ദേശങ്ങള്‍ ലഭിക്കാനുള്ള സഹായം ആവശ്യപ്പെട്ട് സുനന്ദ തന്നെ സമീപിച്ചിരുന്നു എന്ന് മാധ്യമപ്രവര്‍ത്തക നളിനി സിങ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. 2014-ലെ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം തരൂര്‍ മെഹറിനെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
യു.എസിൽ തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ദേശീയപാതകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കും: മന്ത്രി ജി.സുധാകരന്‍
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com