ലോ അക്കാദമി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുന്നതുവരെ സമരം തുടരാന്‍ യുവജന സംഘടനകളോട് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറരുതെന്നും പാര്‍ട്ടി നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ലോ അക്കാദമിക്ക് ഭൂമി വിട്ടുനല്‍കിയതിന്റെ ഉത്തരവാദിത്തം സിപിഐക്കില്ല. അധിക ഭൂമി കോളേജിന്റെ കൈവശമുണ്ടെങ്കില്‍ പിടിച്ചെടുക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുകളെ ചോദ്യം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൗണ്‍സില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ഭൂമി വിട്ടുകൊടുത്തതില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കണം. അച്യുതമേനോന്റെ കാലത്താണ് ഭൂമി വിട്ടു നല്‍കാന്‍ തീരുമാനമെടുത്തതെന്ന വാദം ഉയരുന്നതിനിടയിലാണ് സിപിഐ എക്‌സിക്യൂട്ടീവ് വിശദീകരണവുമായി രംഗത്തെത്തിയത്. ഭൂമി വിട്ടുകൊടുത്തത് കെ കരുണാകരന്റെ കാലത്താണെന്നാണ് സിപിഐ വിശദീകരണം.
ബേക്കിംഗ് സോഡ കൊണ്ട് മൂന്നു ദിവസത്തെ പരിശ്രമം: കിഡ്നി ക്ലിയറാകും ! ഇതാ ഒരു കിടിലൻ വിദ്യ !
മറന്നോ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ മാറും !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: