ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ബസ് അപകടത്തില്‍ പെടുമെന്ന് കണ്ട് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ ഡ്രൈവര്‍ അതേ ബസിന്റെ ചക്രം ദേഹത്ത് കയറി മരിച്ചു. തമിഴ്നാട് സര്‍ക്കാര്‍ ബസിന്റെ ഡ്രൈവര്‍ സുരേഷ് (40) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 40 യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നാഗര്‍കോയില്‍ നിന്നും മധുരയിലെ മട്ടുതവാനിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. റിംഗ് റോഡില്‍ വെച്ച് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ ടോള്‍ പ്ലാസയിലിടിക്കുമെന്നുറപ്പായപ്പോള്‍ ഡ്രൈവര്‍ പുറത്തേക്ക് ചാടുകയും, ഇതേ ബസിന്റെ ടയര്‍ ദേഹത്ത് കൂടി കയറിയിറങ്ങുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ 7.50 ഓടെയാണ് അപകടമുണ്ടായത്.
മുന്നിലുണ്ടായിരുന്ന ഒരു വണ്ടിയെ ഓവര്‍ടേക് ചെയ്യാന്‍ വേണ്ടി അമിത വേഗതയിലായിരുന്നു സുരേഷ് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ അല്‍പം മുന്നോട്ട് പോയപ്പോള്‍ മറ്റൊരു ബസ് അമിത വേഗതയില്‍ എതിര്‍ വശത്ത് കൂടി വന്നു. ഈ ബസ് സുരേഷിന്റെ ബസിനെ ഇടിക്കുമെന്ന ഘട്ടമായപ്പോള്‍ സുരേഷ് ബസ്സിനെ ഒരു വശത്തേക്ക് മാറ്റുകയും ചാടിയിറങ്ങുകയുമായിരുന്നു.
ബേക്കിംഗ് സോഡ കൊണ്ട് മൂന്നു ദിവസത്തെ പരിശ്രമം: കിഡ്നി ക്ലിയറാകും ! ഇതാ ഒരു കിടിലൻ വിദ്യ !
മറന്നോ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ മാറും !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: