തര്‍ക്കസീറ്റുകളില്‍ തീരുമാനമായില്ല. കോണ്‍ഗ്രസിലെ തര്ക്കം മുറുകുകയാണ്. വി.എം.സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വീണ്ടും സോണിയ ഗാന്ധിയെ കാണും. കോന്നി, തൃക്കാക്കര തുടങ്ങിയ തര്‍ക്കമണ്ഡലങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രി മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ആരോപണങ്ങളുടെ പേരില്‍ ആരെയെങ്കിലും മാറ്റുകയാണെങ്കില്‍ താനും മാറിനില്‍ക്കാമെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. കെ.ബാബു, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരെ ഒഴിവാക്കണമെന്ന നിലപാടില്‍ വി.എം.സുധീരനും ഉറച്ചുനില്‍ക്കുകയാണ്. അതേസമയം, കണ്ണൂരില്‍നിന്ന് എ.പി.അബ്ദുല്ലക്കുട്ടിയെ തലശേരിയിലേക്ക് മാറ്റി. കണ്ണൂരില്‍ ഇക്കുറി സതീശന്‍ പാച്ചേനി മല്‍സരിക്കും. അമ്പലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും കൊല്ലത്ത് മുകേഷിനെതിരെ ബിന്ദുകൃഷ്ണയും മല്‍സരിക്കും.
സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇപ്പോൾ ഇങ്ങനെയാണ്:
കണ്ണൂര്‍ സതീശന്‍ പാച്ചേനി, തലശേരിഎ.പി.അബ്ദുള്ളക്കുട്ടി, അമ്പലപ്പുഴഷാനിമോള്‍ ഉസ്മാന്‍, കൊല്ലംബിന്ദുകൃഷ്ണ, കുണ്ടറരാജ്‌മോഹന്‍ ഉണ്ണിത്താന്‍, കരുനാഗപ്പള്ളിസി.ആര്‍.മഹേഷ്, ചാത്തന്നൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ശൂരനാട് രാജശേഖരന്‍ , കൊട്ടാരക്കരയില്‍ രശ്മി ആര്‍.നായര്‍ സ്ഥാനാര്‍ഥിയാകും. അമ്പലപ്പുഴ ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥി. കൊല്ലത്ത് ബിന്ദുകൃഷ്ണ, കുണ്ടറയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ,കരുനാഗപ്പള്ളി സിആര്‍ മഹേഷ്, പത്തനാപുരം ജഗദീഷ്.സ്‌ക്രീനിങ് കമ്മിറ്റിയോഗത്തില്‍ ഇവര്‍ക്ക് അംഗീകാരം നല്‍കിയതായി സൂചന.