ഫേസ്ബുക്ക് പ്രണയത്തിനു മറ്റൊരു രക്തസാക്ഷികൂടി. വിവാഹത്തിനുശേഷം വെറും നാലു മാസം കഴിഞ്ഞപ്പോൾത്തന്നെ ആത്മഹത്യ ചെയ്ത വധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് രാജ്യത്തെ നടുക്കിയ സംഭവം. വര്‍ഷ എന്ന 20കാരിയെയാണ് വീട്ടിനകത്തെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. നാല് മാസം മുന്‍പാണ് ഹേമന്ത് എന്ന യുവാവുമായി വര്‍ഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. അതേസമയം, മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വര്‍ഷയുടെ മാതാപിതാക്കള്‍ പറയുന്നത്. മരിക്കുന്നതിന് മുമ്പ് വര്‍ഷയെ ഹേമന്തും മൂന്ന് കൂട്ടുകാരും ചേര്‍ന്ന് കൂട്ടമാനഭംഗം നടത്തിയതായി സംശയമുള്ളതായും യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.
സ്ത്രീധന പണം നല്‍കുവാന്‍ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വര്‍ഷയെ ഹേമന്ത് നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ വീട്ടുകാര്‍ പറയുന്നു. ഫേസ്ബുക്കില്‍ കൂടിയാണ് ഇരുവരും പരിചയപ്പെട്ടത്. പെട്ടെന്നു തന്നെ പ്രണയത്തിലുമായി. നാലുമാസം മുമ്പ് ഇരുവരും ഒളിച്ചോടിപോയി. കല്യാണത്തെ തുടര്‍ന്ന് വീട്ടുകാരുമായി ഇവര്‍ അകന്ന് താമസിക്കുകയായിരുന്നു. ഹേമന്ത് പ്രദേശത്തെ ഒരു സ്വകാര്യ കോളേജില്‍ എംടെകിന് പഠിക്കകയാണ്. വര്‍ഷ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.