ബിഹാറില്‍ ഇടിമിന്നലേറ്റ് വ്യാഴാഴ്ച 83 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ ഖഗാരിയ ജില്ലയില്‍ പതിനഞ്ച് കന്നുകാലികളും ചത്തു. ഉത്തര്‍പ്രദേശിലും മിന്നലേറ്റ് 24 പേര്‍ മരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകീട്ട് ബിഹാര്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഗോപാല്‍ഗഞ്ജ് ജില്ലയിലാണ് ഏറ്റവുമധികംപേര്‍ മരിച്ചത്. 13 പേര്‍ക്കാണ് ഇവിടെ ജീവന്‍നഷ്ടമായത്.
ബിഹാറില്‍ ഇടിമിന്നലേറ്റ് 83 പേർക്ക് ദാരുണാന്ത്യം; പതിനഞ്ച് കന്നുകാലികളും ചത്തു
RELATED ARTICLES