തിരുവനന്തപുരം: തിരുവനന്തപുരം സി.ഇ.ടി ക്യാംപസില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി വാഹനമിടിച്ച് മരിക്കാനിടയായ പശ്ചാത്തലത്തിൽ കോളേജുകളിൽ വാഹനങ്ങൾ കയറ്റാൻ പാടില്ല എന്ന് ഹൈക്കോടതി ഉത്തരവ്. എന്നാൽ അധ്യാപകരുടെയും ജീഎവനക്കരുടെയും വാഹനങ്ങൾക്ക് വിലക്കില്ല. ജസ്റ്റീസ് ചിദംബരേഷാണ് ഉത്തരവിട്ടത്.
സി.ഇ.ടി അപകടത്തിൽ നടപടി നേരിട്ട 26 കുട്ടികൾ സമര്പ്പിച്ച ഹർജികളിൽ തീര്പ്പു കല്പ്പിച്ചു കൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഉത്തരവ് സംസ്ഥാനത്തെ എല്ലാ ക്യാംപസുകള്‍ക്കും ബാധകമാണ്. ഉത്തരവ് കടലാസില്‍ ഒതുങ്ങാന്‍ പാടില്ല. രാത്രി 9 മണിക്ക് ശേഷം ആഘോഷങ്ങൾ പാടില്ല. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ കോളജുകള്‍ക്കും അയച്ചുനല്‍കണം. ഉത്തരവ് ലംഘിച്ചാല്‍ അതിന് ഉത്തരവാദികള്‍ സര്‍ക്കാരും കോളജ് അധികൃതരുമാണെന്നും വിധിയില്‍ പറയുന്നു.