വൃദ്ധസദനത്തില്‍ പോകാന്‍ മടി കാണിച്ച വയോധികയെ മകന്‍ കട്ടകൊണ്ട് ഇടിച്ചുകൊന്നു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ സാഗരപുരില്‍ വെള്ളിയാഴ്ചയാണ് സംഭവം. ലക്ഷ്മണ്‍ കുമാര്‍ എന്ന 48 കാരനാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ സ്വയം കീഴടങ്ങി. ഇയാള്‍ തൊഴില്‍ രഹിതനാണ്. തനിക്ക് അവിടെ യോജിച്ചുപോകാനാവില്ലെന്ന് കാട്ടിയാണ് വൃദ്ധസദനത്തിലേക്ക് പോകില്ലെന്ന് അമ്മ വാശിപിടിച്ചത്.
തനിക്ക് വീടുവിട്ട് പോകാന്‍ താല്‍പര്യമില്ലെന്നും ഇവര്‍ മകനോട് പറഞ്ഞിരുന്നു. ഇതോടെ പ്രകോപിതനായ ലക്ഷമണ്‍ കുമാര്‍ പ്ലാസ്റ്റിക് പൈപ്പുപയോഗിച്ച് കഴുത്ത് ഞെരിക്കുകയും കട്ടകൊണ്ട് ഇടിക്കുകയുമായിരുന്നു. താന്‍ വിഷാദരോഗത്തിന് ചികിത്സ തേടുന്ന ആളാണെന്നാണ് ലക്ഷ്മണ്‍ കുമാര്‍ പറയുന്നത്. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടിട്ടില്ല.
കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: