ലഹരി മരുന്നിന് പണം കണ്ടെത്താനായി ദമ്ബതികള്‍ പിഞ്ചു കുട്ടികളെ വിറ്റു. കുട്ടികളെ കടത്തുന്ന സംഘത്തിന് 74,000 രൂപയ്ക്കാണ് കുട്ടികളെ വിറ്റത്. ജനിച്ച് മാസങ്ങള്‍ മാത്രമുള്ള കുഞ്ഞിനേയും രണ്ടു വയസ്സുള്ള കുട്ടിയേയുമാണ് വിറ്റത്. രണ്ടു വയസ്സുള്ള മകനെ 60,000 രൂപയ്ക്കും, ഒരു മാസം പ്രായമുള്ള പെണ്‍കുട്ടിയെ 14,000 രൂപയ്ക്കും വിറ്റതായി കുട്ടിയുടെ അമ്മ സാനിയ പൊലീസിനോട് വെളിപ്പെടുത്തി. അന്ധേരി ഡിഎം നഗറില്‍ നിന്നും ഇളയ കുട്ടിയെ പൊലീസ് കണ്ടെത്തി. രണ്ടു വയസ്സുള്ള കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അന്ധേരിയിലെ ഡിഎം നഗര്‍ പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ഷാബിര്‍ ഖാന്‍, ഭാര്യ സാനിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ വില്‍ക്കുന്നതിന് ഇടനിലക്കാരിയായി നിന്ന ഉഷ റാത്തോഡ് എന്ന സ്ത്രീയേയും, രണ്ടു വയസ്സുകാരനെ വാങ്ങിയ ഷക്കീല്‍ മക്രാനി എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് കടുത്ത സാമ്ബത്തിക ബാധ്യതയാണ് അനുഭവപ്പെട്ടിരുന്നത്. ഇതിൽ നിന്നും കരകയറുന്നതിനായാണ് ഈ കടും കൈ ചെയ്തത് എന്നാണ് ദമ്പതികൾ പറയുന്നത്.