കെവിന്‍ മരണത്തിന് മുമ്ബ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് മൊഴി. പീരുമേട് കോടതിയില്‍ കീഴടങ്ങാനെത്തിയ ടിറ്റു ജെറോമാണ് കെവിനെ സാനുവും കൂട്ടരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് മൊഴി നല്‍കിയത്. കാറില്‍ വച്ച് കെവിനെ പൊതിരെ തല്ലിയെന്നും ഇതെല്ലാം കണ്ട് ഭയന്ന തനിക്ക് വാഹനം പോലും ഓടിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ടിറ്റു പറഞ്ഞു.
” നിയാസാണ് പിന്നീട് വാഹനം ഓടിച്ചത്. പിന്നീട് മറ്റൊരു കാറിലാണ് ഞാന്‍ യാത്ര തുടര്‍ന്നത്. ഈ കാറിലായിരുന്നു മാരകായുധങ്ങള്‍ അടക്കം സൂക്ഷിച്ച് വച്ചിരുന്നത്”- ടിറ്റു പറഞ്ഞു. തങ്ങള്‍ ഇറങ്ങിയപ്പോള്‍ കെവിന്‍ വാഹനത്തില്‍നിന്നു ചാടിപ്പോയതായി മറ്റുള്ളവര്‍ പറഞ്ഞു. പിന്നിടു സമീപത്തെ തോടിനടുത്തു കുറച്ചു നേരം തിരച്ചില്‍ നടത്തിയ ശേഷം മടങ്ങി – ടിറ്റു വെളിപ്പെടുത്തി. കോട്ടയത്ത് നിന്നു നിയാസിന്റെ സഹോദരിയെ കൂട്ടിക്കൊണ്ട് വരാനാണെന്ന് പറഞ്ഞ് മനുവാണ് തന്നെ ഓട്ടം വിളിച്ചതെന്നും തുടര്‍ന്ന് നീനുവിന്റെ വീട്ടില്‍ എത്തി മറ്റു രണ്ട് വാഹനങ്ങള്‍ക്കൊപ്പം മാന്നാനത്തേക്ക് പുറപ്പെടുകായിരുന്നുവെന്നും ടിറ്റു കൂട്ടിച്ചേര്‍ത്തു.
മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛന്‍ ചാക്കോ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും പൊലീസ് നല്‍കും. കസ്റ്റഡിയിലുള്ള 2 പൊലീസുകാര്‍ കുറ്റകൃത്യത്തിനായി ഷാനുവിനെ സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
കേസില്‍ പൊലീസിന്റെ വീഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പുലര്‍ച്ചെ മൂന്നര തന്നെ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നുവെന്നാണ് ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ച സംഘം കണ്ടെത്തിയത്. കേസില്‍ ഇതുവരെ 9 പേരാണ് അറസ്റ്റിലായത്. ഇനി നാല് പേര്‍ കൂടി പിടിയിലാവാനുണ്ട്.