സഹപ്രവര്‍ത്തകയായ ഹിന്ദു യുവതിക്കൊപ്പം കാറില്‍ യാത്ര ചെയ്തതിന് മുസ്ലിം യുവാവിന് നേരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. യുവാവിനെ വിവസ്ത്രനാക്കിയ ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതര സമുദായത്തില്‍പെട്ട സ്ത്രീയോടൊപ്പം യാത്ര ചെയ്ത മുസ്ലിം യുവാവിനെയാണ് വൈദ്യുതി പോസ്റ്റില്‍ ബന്ധിച്ച ശേഷം 20ഓളം പേര്‍ ചേര്‍ന്ന് വിവസ്ത്രനാക്കി മര്‍ദ്ദിച്ചത്. മര്‍ദ്ദനം ഒരു മണിക്കൂറോളം തുടര്‍ന്നു. യുവാവിനെ നഗ്നനാക്കി നടത്തിച്ചതായും ആരോപണമുണ്ട്.
മംഗലാപുരത്തെ അട്ടാവര്‍ മാര്‍ക്കറ്റില്‍ ശനിയാഴ്ച വൈകുന്നേരമാണ് നടുക്കുന്ന സംഭവമുണ്ടായത്. മംഗലാപുരം കുലൂര്‍ സ്വദേശിയാണ് ആക്രമിക്കപ്പെട്ടത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അതിക്രമത്തിന് പിന്നിലെന്ന് മംഗളൂരു സൗത്ത് പൊലീസ് അറിയിച്ചു. യുവതി പണം കടം ചോദിച്ചതിന് പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ പോകുമ്പോഴാണ് മര്‍ദ്ദനത്തിനിരയായതെന്ന് യുവാവ് പൊലീസിന് മൊഴിനല്‍കി. എന്നാൽ യുവതി നൽകിയ മൊഴിയിൽ പറയുന്നത് ഈ യുവാവ് തന്റെ ഫോട്ടോകൾ കാണിച്ചു നിരന്തരം ബ്ലാക്‌മെയ്ൽ ചെയ്യാറുണ്ടായിരുന്നാണ്.
അതിക്രമം ചോദ്യം ചെയ്തതിന് യുവാവിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ പരസ്യമായി അപമാനിക്കുകയും ചെയ്തു. യുവാവിന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. അട്ടാവറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് മര്‍ദ്ദനത്തിനിരയായ യുവാവും ഒപ്പമുണ്ടായിരുന്ന സ്ത്രീയും.
ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ
കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: