പന്ത്രണ്ട് വയസ്സുകാരനില്‍നിന്ന് ഗര്‍ഭിണിയായെന്ന പതിനേഴുകാരിയുടെ പരാതിയിൽ ദുരൂഹതയുള്ളതായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനാണോ പെണ്‍കുട്ടി പന്ത്രണ്ടുകാരനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സംശയിക്കാവുന്നതാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
കള്ളമശ്ശേരി സ്വദേശിയായ പതിനേഴു വയസുകാരി ശുചിമുറിയില്‍ പ്രസവിച്ചത് കാക്കനാട്ടെ സണ്‍റൈസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിയിലെ ശുചിമുറിയിലായിരുന്നു. ഗര്‍ഭണിയാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതായിരുന്നു ഇതിന് കാരണം. രാത്രി ഒമ്ബതരയോടെ വയറുവേദനയും ഛര്‍ദ്ദിയുമാണെന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ ഉമ്മ പരിശോധനയ്ക്ക് വിധേയയാക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വയറുവേദനയ്ക്കുള്ള മരുന്ന് നല്‍കിയപ്പോള്‍ കുട്ടി ടോയ്ലെറ്റില്‍ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ടോയ്ലെറ്റിന്റെ വാതില്‍ തട്ടിയുള്ള കരച്ചില്‍ കേട്ടു ചെന്നപ്പോള്‍, അര്‍ദ്ധബോധാവസ്ഥയില്‍ 17 വയസുകാരി പ്രസവിച്ചു കിടക്കുന്ന കാഴ്ചയാണ് നഴ്സുമാര്‍ക്ക് കാണാനായത്. പ്രസവം നടന്നയുടന്‍ തുടര്‍ന്നുള്ള ചികിത്സ അമ്മയ്ക്കും കുഞ്ഞിനും നല്‍കി. തുടര്‍ന്ന് 17 വയസുകാരിയുടെ ഭര്‍ത്താവിന്റെ പേര് ചോദിച്ചപ്പോള്‍, ആദ്യം പേര് പറഞ്ഞു, ഭര്‍ത്താവ് ഗള്‍ഫിലാണെന്നും അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്ന് മനസിലായപ്പോഴാണ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പിന്നീട് 12കാരനാണ് കുട്ടിയുടെ അച്ഛനെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ അയല്‍ക്കാരും പറയുന്നത്.
കോട്ടയത്തെ ആഡംബര ഫ്‌ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: