മാധവേട്ടൻ ഇപ്പോള്‍ തിരുവനന്തപുരത്തെ ആശുപത്രിയിലാണ്. ”ഞാൻ ആശുപത്രിയിലായതുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാൽ അതൊന്നുമല്ല സത്യം. ഞാൻ ആശുപത്രിയിലായതു മുതൽ പത്രങ്ങളിലും സോഷ്യൽ മീഡിയ കളിലും വന്നതെല്ലാം അസത്യങ്ങളും അർദ്ധസത്യങ്ങളുമാണ്”
ഹരിദ്വാറില്‍ സന്ദര്‍ശനത്തിനിടെ കുഴഞ്ഞുവീണ നടന്‍ ടി.പി. മാധവന്‍ തുറന്നു പറയുന്നു:
‘ഞാനീ പത്രക്കാരെയൊന്നും അടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതാ. കാരണം വേറെയൊന്നുമല്ല. എന്തൊക്കെ അനാവശ്യങ്ങളാ കഴിഞ്ഞദിവസങ്ങളില്‍ എനിക്കെതിരെ ചിലരൊക്കെ അടിച്ചുവിട്ടത്. ഞാനെന്താ അനാഥനാണെന്നാണോ ഇവന്മാര്‍ വിചാരിച്ചിരിക്കുന്നത്. എനിക്ക് ചോദിക്കാനും പറയാനും ആളുണ്ട്. എന്നെ എഴുതി കൊല്ലാതിരുന്നത് ഭാഗ്യം? ‘ നഗരത്തിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ഇരുന്ന് ടി.പി. മാധവനെന്ന മലയാളസിനിമയുടെ മാധവേട്ടന്‍ രോഷം അടക്കാനാവാതെ പൊട്ടിത്തെറിച്ചു.
”ഞാന്‍ ഓരോവര്‍ഷവും തീര്‍ഥാടനത്തിന് പോകാറുണ്ട്. എന്നാല്‍ ഇത്തവണപോയപ്പോള്‍ ഹോട്ടലില്‍ തളര്‍ന്നുവീണു. സഹായിക്കാനത്തെിയവര്‍ എന്നോട് ചോദിച്ചു, കൂടെ ആരെങ്കിലും ഉണ്ടോ? ഞാന്‍ പറഞ്ഞു, എനിക്ക് ഇവിടെ ആരുമില്ല. ഇതുകേട്ട് അവിടെയുണ്ടായിരുന്ന ചാനലുകാരന്‍ എനിക്ക് ആരുമില്ലെന്നും ഞാന്‍ സന്യസിക്കാന്‍ പോയതാണെന്നും വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു” അദ്ദേഹം പറഞ്ഞു.
തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും സിനിമയില്‍ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുണെയില്‍ താമസിക്കുന്ന സഹോദരി ചന്ദ്രികയും ഫ്‌ളോറിഡയിലുള്ള സഹോദരന്‍ റാം നാരായണനുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. മമ്മൂട്ടിയടക്കമുള്ള പ്രമുഖതാരങ്ങള്‍ ഫോണില്‍ വിളിച്ച് സുഖവിവരം അന്വേഷിച്ചതായും എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും മാധവന്‍ പറഞ്ഞു.