നടി അമലാ പോളിന്റെയും സംവിധായകന്‍ എഎല്‍ വിജയുടെയും ദാമ്പത്യബന്ധത്തിലെ ഉലച്ചിലുകളും ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതുമാണ് അടുത്തിടെ സിനിമാലോകത്തെ വാർത്ത. അമല അടുത്തിടെ നിരവധി ചിത്രങ്ങള്‍ അടുത്തടുത്ത് കമ്മിറ്റ് ചെയ്തതാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നു. അമലയുടെ തിരക്കിട്ട സിനിമാ ജീവിതവും ജീവിതശൈലിയും തങ്ങള്‍ക്ക് അസ്വാരസ്യം സൃഷ്ടിച്ചിരുന്നതായി വിജയുടെ പിതാവ് ഒരു മാധ്യമത്തോട് വ്യക്തമാക്കുകയുമുണ്ടായി. എന്നാല്‍ അമലയുടെ കരിയറിന് താന്‍ തടസം നിന്നിട്ടില്ലെന്നും വിശ്വാസ്യത തകര്‍ന്നതാണ് പ്രശ്‌നമെന്നും വിശദീകരിച്ച് പിന്നീട് വിജയ് പത്രക്കുറിപ്പിറക്കി. ഇപ്പോള്‍ ചെന്നൈ കോടതിയില്‍ ഇരുവരും വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഇപ്പോഴൊന്നും തുടങ്ങിയതല്ല ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ എന്നാണ് ഹര്‍ജി തെളിയിക്കുന്നത്. 2014 ജൂണില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പ് തന്നെ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. 2015 മാര്‍ച്ച് മൂന്നു മുതലാണ് ഇരുവരും മാറി താമസിച്ചു തുടങ്ങുന്നത്. തുടര്‍ന്ന് പലതവണ പ്രശ്‌ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല.
സർക്കാർ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിനാൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സ വൈകിപ്പിച്ച് കൊന്നു !
ഇവനും പിതാവോ ? 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മദ്യം കുടിപ്പിക്കുന്ന അച്ഛൻ ! വീഡിയോ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: