അന്തരിച്ച നടന്‍ രാജേഷ് പിള്ളയുടെ സ്വപ്‌നമായിരുന്നു ടേക്ക് ഓഫ് എന്ന ചിത്രം. ആ സ്വപ്‌നം അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവൃത്തിച്ച മഹേഷ് നാരായണന്‍ നിറവേറ്റുകയായിരുന്നു. സിനിമാ പ്രേമികള്‍ മുഴുവന്‍ ഇപ്പോള്‍ സംസാരിക്കുന്നത് ഈ ചിത്രത്തെ കുറിച്ചാണ്.
കഥാപാത്രത്തിന് വേണ്ടി പാര്‍വ്വതി ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നും അതൊന്നും തനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്തതാണ് എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഇറാഖില്‍ പെട്ടുപോകുന്ന പത്തൊന്‍പത് നഴ്‌സ്മാരില്‍ ഒരാളും, അവരെ രക്ഷപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കേന്ദ്ര കഥാപാത്രവുമാണ് പാര്‍വ്വതി അവതരിപ്പിച്ച സമീറ എന്ന കഥാപാത്രം. മുന്‍ ചിത്രങ്ങളായ ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍, ബാഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ. ആത്മസമര്‍പ്പണമുള്ള അഭിനേത്രിയാണ് പാര്‍വ്വതി.
ചിത്രത്തില്‍ സമീറ എന്ന കഥാപാത്രം മൂന്ന് മാസം ഗര്‍ഭിണിയാണ്. ഷൂട്ടിന് മുന്‍പ് ഞാന്‍ പാര്‍വ്വതിയുടെ വയറ് വച്ച് കെട്ടിയതാണെന്ന് കരുതി ചെറുതായി ഒന്ന് തൊട്ടു നോക്കി. ഇത് ശരിക്കും കണ്‍വിന്‍സിങ് ആണെന്നും ഒറിജിനല്‍ പോലെ തോന്നുന്നു എന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ പാര്‍വ്വതി പറഞ്ഞു, ‘ഇത് എന്റെ ഒറിജിനല്‍ വയറ് തന്നെയാണെ’ന്ന്. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. മൂന്ന് മാസം ആയ ഗര്‍ഭിണിയെ അവതരിപ്പിക്കാന്‍ വേണ്ടി നാലര ലിറ്ററോളം വെള്ളം കുടിച്ച് വയറ് വീര്‍പ്പിച്ചു വച്ചിരിയ്ക്കുകയായിരുന്നു പാര്‍വ്വതി. എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല” കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !
മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: