ഇപ്പോഴും ആ സംഭവത്തിന്റെ നടുക്കം മാറിട്ടില്ല എന്നു നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് പാര്‍വതി പറയുന്നു. എന്തും ചെയ്യാം എന്ന നിലയിലേയ്ക്ക് ആളുകള്‍ മാറിരിക്കുന്നു. ഹിന്ദി സിനിമയുടെ ലോക്കേഷനില്‍ വച്ചാണ് ആ വാര്‍ത്ത അറിഞ്ഞത്. മൊബൈലില്‍ പാട്ടു കേട്ടു കൊണ്ട് ഇരിക്കുകയാണ്. പൊതുവേ ഷൂട്ടിങ് സമയത്തു ഫോണ്‍ ഉപയോഗിക്കാറില്ല. അന്നു ഫോണ്‍ നോക്കിയപ്പോള്‍ ഇങ്ങനെ ഒരു സംഭവം നടന്നു എന്നു സുഹൃത്തിന്റെ മേസേജ് കണ്ടത്. സുഹൃത്തുക്കളെ ഒക്കെ വിളിച്ചു നോക്കി സംഭവം സത്യമാണ് എന്ന് അറിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന പയ്യനെ വിളിച്ചു മാറിയിരുന്നു കരഞ്ഞു. കണ്ണീരടക്കി നിര്‍ത്താന്‍ കഴിഞ്ഞില്ല. നിര്‍ത്തു സഹായിക്കു എന്ന് വിളിച്ചു പറയുന്ന ആ നിമിഷമാണ് എന്റെ മനസിലേയ്ക്കു വന്നത്. അത്തരം സാഹചര്യങ്ങള്‍ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. ആ അവസ്ഥ എനിക്കറിയാം വളരെ ചെറിയ പ്രായത്തില്‍ തന്നെ അത്തരം അനുഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിനോട് പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതൊക്കെ സാധാരണമാണ് എന്നായിരുന്നു ആ പ്രായത്തിലെ അറിവ്. പാർവതി പറയുന്നു.
ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: