അനുഗ്രഹീത നടൻ കലാഭവന്‍ മണി മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്ബോഴും മരണ കാരണം കണ്ടെത്താനായില്ല. തെളിവൊന്നും ലഭിക്കാതെ പൊലീസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുമ്ബോള് മണി എങ്ങനെയാണ് മരിച്ചത് എന്നത് തെളിയിക്കപ്പെട്ടിട്ടില്ല. ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാ നൊരുങ്ങുകയാണ് മണിയുടെ കുടുംബം. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരാന്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനൊരുങ്ങാനും കുടുംബം ആലോചിക്കുന്നുണ്ട്.
സിഐ മുതല്‍ എസ് പി വരെയുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്നവര്‍ പലരും ഇപ്പോള്‍ സ്ഥലത്തില്ല. തെളിവുകള്‍ കണ്ടെത്താനാവാതെ വന്നതോടെ പൊലീസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണം. മണിയുടേത് സ്വാഭാവിക മരണമല്ലെന്ന ആരോപണവുമായി അന്ന് തന്നെ കുടുംബം രംഗത്തെത്തി. ഇതോടെ അന്വേഷണം ആരംഭിച്ചു. മണിയുടെ ശരീരത്തില്‍ നിന്ന് മെഥനോള്‍ കണ്ടെത്തിയതോടെ ദുരൂഹതകള്‍ വര്‍ധിച്ചു.
തുടര്‍ന്ന് ശാസ്ത്രീയ പരിശോധനകളും നുണപരിശോധനയുമടക്കം നടത്തിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ല. പക്ഷേ മെഥനോള്‍ എങ്ങനെ ശരീരത്തില്‍ വന്നു എന്ന കാര്യം ഇത് വരെ കണ്ടെത്താനായിട്ടില്ല. സിബിഐക്ക് വിട്ടിരുന്നെങ്കിലും സിബിഐ ഇതു വരെ ഏറ്റെടുത്തിട്ടില്ല. ചുരുക്കത്തില്‍ മരണത്തിന് ഒരാണ്ട് തികയുമ്ബോഴും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കായിട്ടില്ല.
സി എഫ് എൽ ബൾബുകളുടെ ഇങ്ങനെയുള്ള ഉപയോഗം ക്യാൻസർ ക്ഷണിച്ചുവരുത്തും !! മാസങ്ങൾക്കുള്ളിൽ !!
നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: