ഹൂതികളുടെ ചെങ്കടൽ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്കയും ബ്രിട്ടണും. യെമനിലെ 36 കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് യെമനിലെ സംയുക്ത വ്യോമാക്രമണം. ആഗോള വ്യാപരത്തെ തടസപ്പെടുത്തുകയും ജീവൻ അപകടത്തിലാക്കുംവിധം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ കേന്ദ്രങ്ങള്‍ തകർത്തത്. ആയുധ കേന്ദ്രവും കമാൻഡ് സെന്ററുമടക്കം ആക്രമിച്ചു. ആയുധ സംഭരണ കേന്ദ്രങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, ലോഞ്ചറുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റാഡറുകള്‍ എന്നിവയുടെ നിർമ്മാണവും മറ്റും നടക്കുന്ന കേന്ദ്രങ്ങളും തകർത്തവയില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.
ചെങ്കടലിലെ ആക്രമണം; ഹൂതികളുടെ 36 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടണും
RELATED ARTICLES