ലോക മനസാക്ഷി നടുക്കുന്ന ഒരു ക്രൂരതയുടെ കഥ കൂടി പുറത്ത്. സ്വവര്‍ഗാനുരാഗി തന്റെ പങ്കാളിയെ കൊന്നുതിന്നു. ലൈംഗിക ബന്ധത്തിന് ശേഷമാണ് കൊലപാതകം അരങ്ങേറിയത്. ജര്‍മനിയില്‍ 2001 ലാണ് സംഭവം നടന്നത്. ഇപ്പോള്‍ ഒരു ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്. ആര്മിന് മീവെസ് എന്ന ജര്‍മന്‍ സ്വദേശിയാണ് തന്റെ സ്വവര്‍ഗാനുരാഗിയായ പങ്കാളിയെ കൊന്നുതിന്നത്. 2001ല്‍ നടന്ന കൊലപാതകത്തെ തുടര്‍ന്ന് 2002ല്‍ ഇയാള്‍ അറസ്റ്റിലായി. ബേണ്ട് ബ്രാന്‍ഡ്സ് എന്ന 43 കാരനാണ് കൊല്ലപ്പെട്ടത്. ആര്മീന്റെ ജീവിതപങ്കാളിയായിരുന്ന ഇയാള്‍ കമ്പ്യൂട്ടര്‍ ടെക്നീഷ്യനായിരുന്നു. മനുഷ്യരെ കൊന്ന് തിന്നവരുടെ ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തന്നെ കൊന്നുതിന്നോളാനായിരുന്നു ബേണ്ട് തന്റെ പ്രിയപ്പെട്ട പങ്കാളിയോട് പറഞ്ഞിരുന്നത്. തന്നെ ജീവനോടെ തിന്നണം എന്നായിരുന്നു ബോണ്ടിന്റെ വ്യവസ്ഥ. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ ആര്മിന് തയ്യാറായില്ല. സെക്സിന് ശേഷം ബോണ്ടിന്റെ ജനനേന്ദ്രിയം മുറിച്ച് ഇരുവരും ഭക്ഷിച്ചു. അതിന് ശേഷമാണ് ഇയാളെ കൊന്ന് ആര്‍മീന്‍ ഭക്ഷണമാക്കിയത്. മദ്യവും ഉറക്കഗുളികയും നല്കിയ ശേഷം ബോണ്ടിനെ കൊലപ്പെടുത്തി. തുടര്‍ന്ന് ഇയാളുടെ ശരീരഭാഗങ്ങള്‍ ഓരോന്നായി ഭക്ഷിച്ചു -ശരീരഭാഗങ്ങള്‍ ഭക്ഷിച്ച ശേഷം ബോണ്ടിന്റെ തല വെട്ടിയെടുത്ത് ഫ്രീസറില്‍ സൂക്ഷിച്ചു. സംഭവങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്തു. കേസില്‍ ശിക്ഷ എട്ട് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആര്‍മീന്‍ ഇപ്പോള്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്.
സ്വവർഗാനുരാഗി തന്റെ പങ്കാളിയെ ലൈംഗിക ബന്ധത്തിന് ശേഷ൦ കൊന്നുതിന്നു !
RELATED ARTICLES