തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് രക്ഷപ്പെടാനുള്ള അവസാന അവസരമായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ്. . കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഞായറാഴ്ച റിയാദില്‍ ഇൗ പ്രഖ്യാപനം നടത്തുേമ്ബാള് ‘നിയമലംഘകരില്ലാത്ത രാജ്യമെന്ന’ പദവിക്കുവേണ്ടിയുള്ള കാമ്ബയിനാണിതെന്ന് എടുത്തുപറഞ്ഞത് ശ്രദ്ധേയമാണ്.ആഭ്യന്തര തൊഴില്‍ വിപണിയെ തദ്ദേശീയവത്കരിക്കുന്ന ‘നിതാഖാത്’ പദ്ധതിയുടെ ഭാഗമായി 2013 മേയ് മാസത്തില്‍ ആദ്യ ഇളവ് കാലം പ്രഖ്യാപിച്ചപ്പോള്‍ അനധികൃതരില്ലാത്ത രാജ്യത്തിലേക്കുള്ള ആദ്യ കാല്വെപ്പാണിതെന്ന വ്യക്തമായ സന്ദേശം ഭരണകൂടം നല്‍കിയിരുന്നു.
നാലാംവര്‍ഷത്തില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുേമ്ബാള് കാമ്ബയിന് തലക്കെട്ട് തന്നെ അതാക്കിക്കൊണ്ട് അവസാന അവസരമാണിതെന്ന വ്യക്തമായ സൂചനയാണ് അമീര്‍ മുഹമ്മദ് നല്‍കുന്നത്. നിതാഖാത് കാല ഇളവുകളില്‍ നിന്ന് ഇൗ പൊതുമാപ്പ് വ്യത്യസ്തമാകുന്നത് പദവി ശരിയാക്കി രാജ്യത്ത് തുടരാന്‍ അവസരമില്ല എന്നതാണ്. മാര്‍ച്ച് 29 മുതല്‍ ജൂണ്‍ 24 വരെയുള്ള മൂന്നുമാസ കാമ്ബയിന് കാലത്ത് സാമ്ബത്തിക പിഴയോ തടവുശിക്ഷയോ ഇല്ലാതെ സ്വദേശങ്ങളിലേക്ക് മടങ്ങാം. എന്നാല്‍ പുതിയ വിസകളില്‍ തിരിച്ചുവരാന്‍ തടസ്സമില്ല. ഇൗ പഴുതിലൂടെ നാട്ടിലേക്ക് മടങ്ങാന്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇനി വരിനില്‍ക്കുന്നവരില്‍ ഇന്ത്യക്കാര്‍ ഏറെയുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. എണ്ണത്തില്‍ മുന്നിലായില്ലെങ്കിലും മലയാളികളുമുണ്ടാകും.
തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: