താൻ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നു പരാതി നൽകാനെത്തിയ ഡച്ച് യുവതിയെ ഖത്തര്‍ സര്‍ക്കാര്‍ വ്യഭിചാരക്കുറ്റം ചുമത്തി ശിക്ഷിച്ചതായി പരാതി. യുവതിക്ക് ഒരു വര്‍ഷത്തെ തടവും 3000 ഖത്തര്‍ റിയാല്‍ പിഴയടക്കാനുമാണ് കോടതി വിധിച്ചത്. സിറിയക്കാരനായ ഒമര്‍ അബ്ദുള്ള അല്‍ഹസനാണ് ശിക്ഷ ലഭിച്ചത്. യുവതി കുറ്റം ആരോപിച്ചയാള്‍ക്ക് നിയമ വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 100 ചാട്ടയടിയും മദ്യപിച്ചതിന് 40 ചാട്ടയടിയും ശിക്ഷ വിധിച്ചു.
ഉഭയകക്ഷി സമ്മതപ്രകാരമാണ് തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നു ആരോപണ വിധയനായ ആള്‍ പറഞ്ഞതിനെ തുടര്‍ന്നാണു യുവതിയെ വ്യഭിചാരക്കുറ്റത്തിന് ശിക്ഷിച്ചത്. മാര്‍ച്ച് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ഡ്രിങ്ക്‌സില്‍ മയക്കുമരുന്നു ചേര്‍ത്ത് നല്‍കിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. എന്നാല്‍ ഉഭയകക്ഷി സമ്മദപ്രകാരമാണ് ലൈംഗിബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നു ഇയാള്‍ മൊഴി നല്‍കുകയായിരുന്നു. സ്ത്രീ തന്നൊടു പണം ആവശ്യപ്പെട്ടു എന്നും ഇയാള്‍ ആരോപിച്ചു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com