പത്തനംതിട്ട: ജിഷ വധക്കേസുമായി ബന്ധപ്പെട്ടു പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളയാളെ കോഴഞ്ചേരി സിഐ വിദ്യാധരന്‍ പുല്ലാട്ടുനിന്നു കസ്റ്റഡിയിലെടുത്തതായി സൂചന. . പെരുമ്ബാവൂര്‍ സ്വദേശി റെജി (40)യെയാണ് സംശയത്തിന്റെ പേരില്‍ പിടികൂടിയത് എന്നാണു വിവരം. രേഖാചിത്രവുമായി ഇയാള്‍ക്കു ചില സാമ്യങ്ങളുണ്ടെന്നു പൊലീസ് പറഞ്ഞു. വിവരങ്ങള്‍ പെരുമ്ബാവൂര്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. റെജിയുടെ രക്തം പരിശോധിക്കുകയാണ്. ഇയാളുടെ കണ്ണും മീശയും രേഖാ ചിത്രത്തിലെപ്പോലെയാണെന്നു പൊലീസ് അറിയിച്ചു. ജോലിക്കായി ഇവിടെയെത്തിയ റെജി സ്ഥിരം മദ്യപാനിയാണെന്നു പൊലീസ് പറയുന്നു. മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു കോയിപ്രം പൊലീസ് നേരത്തേ റെജിയുടെ പേരില്‍ കേസെടുത്തിരുന്നു. അതേസമയം, വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്കു സന്ദര്‍ശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത ശ്രമം നടത്തി വരികയാണ്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com