കാമുകിയെ വെടിവെച്ചുകൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്‌തോറിയസിന് 6 വര്‍ഷം തടവ് ശിക്ഷ. പ്രിട്ടോറിയ ഹൈക്കോടതി ജഡ്ജി തോകോസിലെ മസിപയാണ് ശിക്ഷ വിധിച്ചത്.കേസില്‍ 15 വര്‍ഷത്തെ തടവ് ശിക്ഷക്കാണ് നേരത്തേ ശിക്ഷിച്ചിരുന്നത്. എന്നാല്‍ പിസ്റ്റോറിയസിന്‍റെ വികലാംഗത്വം പരിഗണിച്ചാണ് പുന:പരിശോധിച്ച് ആറു വര്‍ഷമായി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. കാമുകി റീവ സ്റ്റീന്കാംപിന്റെ മാതാപിതാക്കള് നല്കിയ അപ്പീലിനെ തുടര്‍ന്നാണ് പുതിയ ശിക്ഷാ വിധി വന്നിരിക്കുന്നത്.
2013ലാണ് വിധിക്കാസ്പദമായ കൊലപാതകം നടന്നത്. വാലന്‍റൈന്‍സ് ദിനത്തിൽ പുലര്‍ച്ചെയാണ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപിനെ പിസ്റ്റോറിയസ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മോഷ്ടാവാണെന്ന് കരുതിയാണ് താന്‍ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസിന്‍റെ വാദം. എന്നാല്‍ പിസ്റ്റോറിയസ് മനപ്പൂര്‍വ്വം കൊലനടത്തിയതാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
കേസില്‍ 29 കാരനായ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറില്‍ അപ്പീല്‍ക്കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പരിശുദ്ധ മാതാവ് വൃദ്ധയുടെ രൂപത്തിൽ ! ക്യാൻസർ സുഖപ്പെട്ടു !
100 രൂപ കിട്ടിയാൽ ബീയർ വാങ്ങാൻ ഓടുന്ന യുവത്വം കണ്ടു പഠിക്കണം അരുണിന്റെ ജീവിതം !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: