ദില്ലി: ലിബിയയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മലയാളി എന്‍ജിനീയര്‍ റെജി ജോസഫ് മോചിതനായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്നാണ് റെജി ജോസഫിനെ മോചിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ അസര്‍ എഎച്ച് ഖാന്‍ ആയിരുന്നു ഇതിന് നേത്വം വഹിച്ചതെന്ന് സുഷമ സ്വരാജ് ട്വീറ്ററിലൂടെ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 31 നാണ് റെജി ജോസഫിനേയും സുഹൃത്തുക്കളേയും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. കോഴിക്കോട് പേരാമ്ബ്ര സ്വദേശിയാണ് റെജി ജോസഫ്. ഭാര്യ ഷിനുജയ്ക്കും മക്കള്‍ക്കും ഒപ്പമായിരുന്നു റെജി ജോസഫ് സിറിയയില്‍ കഴിഞ്ഞിരുന്നത്. ട്രിപ്പോളിയില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്കുള്ള യാത്രക്കിടെയാണ് റെജി ജോസഫിനേയും സുഹൃത്തുക്കളേയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. . റെജിക്കൊപ്പം മൂന്ന് ലിബിയക്കാരെയും സംഘം തട്ടിക്കൊണ്ടുപോയിരുന്നു. സി.ആര്‍.എയുടെ പ്രൊജക്ട് ഉദ്യോഗസ്ഥനായിരുന്നു റെജി. മോചിതനായ റെജി ഇപ്പോള്‍ ട്രിപ്പോളിയില്‍ കുടുംബത്തോടെയാണ് ഉള്ളതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. റെജിയ്ക്കും കുടുംബത്തിനും ഇന്ത്യയിലേക്ക് മടങ്ങാനുള്ള എല്ലാ സഹായവും നല്‍കുമെന്നും എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കാമുകിയെ വെടിവെച്ചുകൊന്ന കേസില്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്‌തോറിയസിന് 6 വര്‍ഷം തടവ്
100 രൂപ കിട്ടിയാൽ ബീയർ വാങ്ങാൻ ഓടുന്ന യുവത്വം കണ്ടു പഠിക്കണം അരുണിന്റെ ജീവിതം !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: