പാരീസ്: അക്രമികൾ തുടര്ച്ചയായി വേദി യുതി ക്കുമ്പോൾ ആ അമ്മ അഞ്ചു വയസ്സുകാരനായ മകനെ പൊതിഞ്ഞു നിന്നു. തുടര്‍ച്ചയായി തുപ്പുന്ന തീമഴയില്‍ ശരീരം അരിപ്പയാകുമ്പോഴും അവർ മകനെ സംരക്ഷിക്കുകയായിരുന്നു, ഒടുവിൽ മരിച്ചു വീഴും വരെ. പാരീസില്‍ ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ഭീകരതാണ്ഡവമാടിയ ബേട്ടാകഌന്‍ തീയറ്ററില്‍ മകന്റെ ജീവന്‍ രക്ഷിച്ച അമ്മ വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയാണ് മരിച്ചത്. അഞ്ചു വയസ്സുകാരന്‍ ലൂയിസിനെ രക്ഷിക്കാന്‍ 35 കാരിയായ എല്‍സാ ഡെല്‍പ്‌ളേസ് ആണ് സ്വന്തം മകനെ രക്ഷിക്കാൻ മരണം വരിച്ചത്.
ലൂയിസിന്റെ 61 കാരി മുത്തശ്ശി പെട്രീഷ്യ സാന്‍ മാര്‍ട്ടിനും ആക്രമണത്തില്‍ മരിച്ചു. ഇരുവരും വെടിവെയ്പ്പ് നടക്കുമ്പോള്‍ ചോരയൊലിക്കുന്ന അരിപ്പയായി മാറിയ ശരീരവുമായി വെടിയേല്‍ക്കാത്ത വിധം ലൂയിസിന് ചുറ്റും സംരക്ഷിച്ചു നിന്നു. സംഭവത്തിന് ശേഷം വിന്‍സെന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിലയിലാണ് ലൂയിസിനെ ഉറ്റവര്‍ പിന്നീട് കണ്ടെത്തിയത്. എല്‍സയും മാതാവ് പെട്രീഷ്യയും വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാല്‍ ഇവരുടെ മകന്‍ ലൂയിസ് രക്ഷപ്പെട്ടു. ലൂയിസിന് വെടിയേല്‍ക്കാതിരിക്കാന്‍ അമ്മയും മുത്തശ്ശിയും പുതപ്പ് പോലെ ചുറ്റും നിന്നു സംരക്ഷിക്കുകയായിരുന്നു.. ഡെല്‍പ്‌ളേസിന് വേണ്ടി സുഹൃത്ത് സിഹെം സോയിദ് ഫ്രഞ്ച് മാസികയായ ലേ പോയിന്റില്‍ കുറിച്ചു.