താമസരേഖകള്‍ ഇല്ലാതെ രാജ്യത്തു തങ്ങുന്ന വിദേശികളെ മുഴുവന്‍ തിരഞ്ഞുപിടിച്ച് രാജ്യത്തുനിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഴ്ച മുതല്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷ കാമ്ബയിന് തുടക്കമിട്ടിട്ടുണ്ട്. ഇതുവരെ അഞ്ഞൂറിലേറെ വിദേശികളെ വിവിധ ഗവര്‍ണറേറ്റുകളില്‍നിന്നായി പൊലീസ് പിടികൂടിയിട്ടുണ്ട്. കുവൈത്തില്‍ താമസരേഖകളില്ലാത്ത വിദേശികള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇങ്ങനെ എത്തുന്നവരെ മറ്റു നടപടികള്‍ കൂടാതെ സ്പോണ്‍സറുടെ ചെലവില്‍ നാട്ടിലേക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു. താമസനിയമലംഘകരെ കണ്ടെത്താനായുള്ള പരിശോധന തുടരുന്നതിനിടെയാണ് കാമ്ബയിന് നേതൃത്വം നല്കുന്ന പൊതുസുരക്ഷ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബി താമസരേഖകള്‍ ഇല്ലാത്ത വിദേശികള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അഭ്യര്‍ഥിച്ചത്. അതേസമയം, ഇത് പൊതുമാപ്പായി കാണാന്‍ കഴിയില്ല. പുതിയ വിസയില്‍ കുവൈത്തിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലാത്തവിധം നേരേത്ത നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെ ഇളവുകള്‍ നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്തവരെ നാടുകടത്തുമെന്ന തീരുമാനത്തിലാണ് അധികൃതര്‍.
താമസരേഖകളില്ലാത്തവര് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്നു കുവൈത്ത് ആഭ്യന്തര മന്ത്രാലയം; പിടികൂടിയാൽ കനത്ത ശിക്ഷ
RELATED ARTICLES