സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍ (സാര്‍ക്ക്) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. ശനിയാഴ്ച ന്യൂയോര്‍ക്കിലായിരുന്നു യോഗം നടക്കേണ്ടിയിരുന്നത്. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് യോഗത്തില്‍ താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനാലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാര്‍ക്ക് സമ്മേളനത്തില്‍ അഫ്ഗാന്‍ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നായിരുന്നു ഭൂരിഭാഗം അംഗ രാജ്യങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ താലിബാനെ പങ്കെടുപ്പിക്കണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. പാകിസ്ഥാന്റെ ആവശ്യത്തെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ എതിര്‍ത്തു. മിക്ക രാജ്യങ്ങളും താലിബാനെ ഇതുവരെ അംഗീകരിച്ചിട്ടില്ല. അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായതാണ് സമ്മേളനം റദ്ദാക്കാന്‍ കാരണമെന്ന് സാര്‍ക്ക് സെക്രട്ടറിയേറ്റ് പ്രതികരിച്ചു.
സമ്മേളനത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്നു പാകിസ്ഥാൻ; പറ്റില്ലെന്ന് ഇന്ത്യയും മറ്റു രാജ്യങ്ങളും; സാർക്ക് സമ്മേളനം റദ്ദാക്കി
RELATED ARTICLES