ദുബായിൽ ഡ്രൈവര്‍മാരാകാനുള്ള പരിശീലനത്തിന് കേരളത്തില്‍ നാലു കേന്ദ്രങ്ങള്‍ തുടങ്ങും. ഇന്ത്യയില്‍ മൊത്തം 20 കേന്ദ്രങ്ങളാണു തുടങ്ങുക.നിലവിൽ യുഎഇ യില്‍ ഡ്രൈവര്‍മാരാകണമെങ്കില്‍ വിദേശികള്‍ ഇവിടെയെത്തി മൂന്നു മാസത്തോളം നീളുന്ന പരിശീലനവും പരീക്ഷയും റോഡ്‌ടെസ്റ്റും വേണ്ടിവരും. ഇത് ഏറെ ചെലവേറുന്ന പരിപാടിയായതിനാലാണ് പരിശീലനം ഇന്ത്യയിലാക്കാന്‍ തീരുമാനിച്ചത്.
ഇതിനുവേണ്ടി കേരളത്തിലെ എടപ്പാളില്‍ കണ്ടനകത്തു സ്ഥാപിക്കുന്ന പരിശീലകേന്ദ്രത്തിനു വേണ്ടി യെഎഇയിലെതിനു തുല്യമായ റോഡിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂളിലെ സാങ്കേതിക വിദ്ഗധര്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഉടനെത്തി ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
യുഎഇയില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ആയതിനാല്‍ റൈറ്റ് ഹാര്‍ഡ് ഡ്രൈവിംഗ് സംവിധാനമുള്ള ഇന്ത്യയില്‍ പരിശീലനത്തിനും ടെസ്റ്റിനുമായി ഗതാഗത നിയമത്തില്‍ കേരളവും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും ചില ഭേദഗതികള്‍ വരുത്തും. അടുത്തവര്‍ഷം ദുബായില്‍ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ ബിസിനസ് പ്രദര്‍ശനമായ എക്‌സ്‌പോ 2020 പ്രമാണിച്ച് നൂറുകണക്കിനു ഡ്രൈവര്‍മാരെയാണ് ആവശ്യമായി വരിക.