കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ പൾസർ സുനിക്കൊപ്പം തടവിൽ ഉണ്ടായിരുന്ന ജിൻസന്റെ രഹസ്യമൊഴി പുറത്തായി. തുടര്‍ച്ചയായി മൂന്ന് ദിവസം പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച് സംസാരിച്ചതായി ജിന്‍സന്റെ മൊഴിയിൽ പറയുന്നു. കാവ്യയുടെ സ്ഥാപനത്തില്‍ എന്തോ കൊടുത്തെന്ന് പറഞ്ഞു. ദിലീപ് നാദിര്‍ഷ എന്നിവരുമായി ഇടപാടുണ്ടെന്ന് സുനി പറഞ്ഞതായി ജിന്‍സന്‍ വെളിപ്പെടുത്തി. മൂന്ന് ദിവസം തുടര്‍ച്ചയായി അപ്പുണ്ണിയെയും നാദിര്‍ഷയെയും പള്‍സര്‍ വിളിച്ചു. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ആദ്യം വിളിച്ചത് വിഷ്ണുവിനെയാണ്. പണമാവശ്യപ്പെട്ടിട്ടുള്ള കത്ത് ദിലീപിനെ എത്തിക്കാനായിരുന്നു ആദ്യ ശ്രമം. ജയില്‍ സെല്ലിനുള്ളില്‍ നിന്നാണ് നാദിര്‍ഷയെ സുനി വിളിച്ചതെന്നും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയില്ലെന്നും മൊഴിയില്‍ പറയുന്നു.