ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസൂട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കടുത്ത വംശീയതക്കും അവഹേളനത്തിനും ഇരയായതിനെ തുടര്‍ന്നാണ് മെസ്യൂട്ടിന്‍റെ തീരുമാനം.റഷ്യന്‍ ലോകകപ്പിന് മുമ്ബ് തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഓസില്‍ തീരുമാനം ലോകത്തെ അറിയിച്ചത്. തനിക്കും കുടുംബത്തിനും നേരെ ഭീഷണികളും അവഹേളനങ്ങളും ഉണ്ടായതായും അദ്ദേഹം അറിയിച്ചു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന്റെ താരമായ ഓസില്‍ ക്ലബ് ഫുട്‌ബോളില്‍ തുടരും. കാല്‍പന്തുകളിയിലെ ഏറ്റവും മികച്ച പ്ലേ മേക്കര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് ഇരുപത്തൊന്‍പതുകാരനായ ഓസില്‍. ജര്‍മനിക്കായി 92 കളിയില്‍ 23 ഗോള്‍ നേടിയിട്ടുണ്ട്.
വംശീയാധിക്ഷേപം; ഇനി ജർമനിക്കായി കളിക്കില്ലെന്നു പ്രഖ്യാപിച്ച് മെസ്യൂട്ട് ഓസില്‍; ക്ലബ്ബ് ഫുട്ബാളിൽ തുടരും
RELATED ARTICLES