അഹമ്മദാബാദ്: ലോകകപ്പ് കബഡി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് അഹമ്മദാബാദില്‍ തുടക്കം. ഇന്ത്യയുള്‍പ്പെടെ 12 ടീമുകളാണ് കിരീടത്തിനായി പോരാടുക. ജപ്പാന്‍, ദക്ഷിണ കൊറിയ, ബംഗ്ലാദേശ് ടീമുകളും ഒപ്പത്തിനൊപ്പമുണ്ട്. അര്‍ജന്റീന, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കെനിയ, പോളണ്ട്, തായ്‌ലന്‍ഡ്, യുഎസ്എ ടീമുകളും എത്തുന്നു. ഇന്ത്യയാണ് മികച്ച ടീം .കളത്തില്‍ നന്നായി പോരാടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം.
മികച്ച പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്. ലോകത്തെ മികച്ച താരങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, അര്‍ജന്റീന, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകള്‍ ഒരു ഗ്രൂപ്പിലാണ് പെടുന്നത്. രാത്രി എട്ടിനും ഒമ്പതിനും നടക്കുന്ന രണ്ട് മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് തത്സമയം സംപ്രേക്ഷണം ചെയ്യുനത്. ഇന്ന് എട്ടിന് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ, ദക്ഷിണ കൊറിയയെ നേരിടും. രണ്ടാം മത്സരം ഇറാനും യുഎസും തമ്മില്‍. നാളെ ഓസ്‌ട്രേലിയ, 11ന് ബംഗ്ലാദേശ്, 15ന് അര്‍ജന്റീന, 18ന് ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍.
റെയ്ഡര്‍ അനൂപ് കുമാറാണ് നായകന്‍. അജയ് താക്കൂര്‍, ദീപക് ഹൂഡ, ജസ്‌വീര്‍ സിങ്, പ്രദീപ് നര്‍വാല്‍, രാഹുല്‍ ചൗധരി (റെയ്ഡര്‍മാര്‍); ധര്‍മരാജ് ചെരലതന്‍, മോഹിത് ചില്ലാര്‍, സുരേന്ദര്‍ നദ, സുര്‍ജീത് (ഡിഫന്‍ഡര്‍മാര്‍); കിരണ്‍ പര്‍മാര്‍, മന്‍ജീത് ചില്ലാര്‍, നിതിന്‍ ടോമര്‍, സന്ദീപ് നര്‍വാല്‍ (ഓള്‍റൗണ്ടര്‍മാര്‍) എന്നിവര്‍ ടീമിലുണ്ട്. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ നേരത്തെ ഒഴിവാക്കിയിരുന്നു.
പെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !
കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം
കേരളാ പോലീസിന്റെ മുന്നറിയിപ്പ് ! ജാഗ്രതപാലിക്കുക ! !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: