മകളുടെ കണ്മുന്നിൽ വച്ച് ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. മാള മേലഡൂര്‍ കൊമ്ബില പറമ്ബില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ മുരുകേശന്‍ (43) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 6.30ന് കറുകുറ്റി റെയില്‍വെ സ്റ്റേഷന് സമീപത്താണ് സംഭവം. പിതാവ് കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്ന കാഴ്ച കണ്ട് അഞ്ജന നിലവിളിച്ചു. ട്രെയിന്‍ കടന്നു പോയതോടെയാണ് കുട്ടിയുടെ നിലവിളി നാട്ടുകാര്‍ കേള്‍ക്കുന്നത്. തുടര്‍ന്ന് അഞ്ജനയെ ആളുകള്‍ തൊട്ടടുത്ത വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ :ശോഭ മകന്‍: അജിത്ത്.
മരംവെട്ടു തൊഴിലാളിയായ മുരുകേശന്‍ വ്യാഴാഴ്ച ഉച്ചക്ക് ബൈക്കിലെത്തി മാണിക്ക്യമംഗലം സ്ക്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന മകള്‍ അഞ്ജനയെ കൂട്ടി അങ്കമാലിയിലെത്തുകയും പിന്നീട്, താലൂക്ക് ആശുപത്രിയില്‍ ബൈക്ക് വെച്ചശേഷം ഇരുവരും ബസില്‍ കറുകുറ്റിയില്‍ എത്തുകയുമായിരുന്നു. തുടര്‍ന്ന് മാപ്ര ഗെയ്റ്റ് വഴി റെയില്‍വേ ട്രാക്ക് കടന്ന് മറ്റൊരു ട്രാക്കിലെത്തിയതോടെ വടക്കുനിന്ന് ഗുഡ്സ് ട്രെയിന്‍ വരുന്നതു കണ്ട് മകളെ ട്രക്കിനോട് ചേര്‍ന്നുള്ള ബണ്ടില്‍ കയറ്റി മുരുകേശന്‍ ഗുഡ്സ് ട്രെയ്നിന് മുന്നിലേക്ക് ചാടുകയായിരുന്നു.
പെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !
കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം
കേരളാ പോലീസിന്റെ മുന്നറിയിപ്പ് ! ജാഗ്രതപാലിക്കുക ! !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: