സൈനാ നെഹ്‌വാളും, പിവി സിന്ധുവും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സിന്ധു ഇന്തോനീഷ്യയുടെ ദിനാള്‍ ഡൈ ഓസ്റ്റിനെ തോല്‍പിച്ചപ്പോള്‍ ജര്‍മനിയുടെ ഫാബിന്‍ ഡിപ്രീസിനെതിരേയായിരുന്നു സൈനയുടെ ജയം.എന്നാൽ, പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ എച്ച്എ സ് പ്രണോയി പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ചൈനയുടെ ഹ്യൂയി ടിയാനാണ് പ്രണോയിയെ വീഴ്ത്തിയത്.
ഉച്ചയ്ക്കു നടന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ആദ്യ ഗെയിമില്‍ കടുത്ത മത്സരം നേരിട്ട ശേഷമായിരുന്നു സൈനയുടെ വിജയം. ആദ്യ ഗെയിം 21-18 എന്ന സ്‌കോറിലും രണ്ടാം ഗെയിം 21-10 എന്ന സ്‌കോറിലും ജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം അവസാന എട്ടില്‍ ഇടംപിടിച്ചത്. ഇന്നലെ നടന്ന ആദ്യ പ്രീക്വാര്‍ട്ടറില്‍ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ സിന്ധുവിനു മുന്നില്‍ ഇന്തോനീഷ്യന്‍ താരം നിരുപാധികം കീഴടങ്ങുകയായിരുന്നു. 21-12, 21-4 എന്ന സ്‌കോറില്‍ വെറും 42 മിനിറ്റുകള്‍ക്കുള്ളിലാണ് ഇന്ത്യന്‍ താരം വിജയം കണ്ടത്.
ഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്…..
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: