ഭുവനേശ്വര്‍: മരിച്ചാലും സ്വന്തം ഭാര്യയെ അങ്ങിനെ ഉപേക്ഷിച്ചു പോകാൻ പറ്റുമോ? ആംബുലൻസ് വിളിക്കാൻ പണമില്ലാത്തതിനാൽ ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും തോളിലേറ്റി ഭര്‍ത്താവ് മകള്‍ക്കൊപ്പം നാട്ടിലെത്താന്‍ നടന്നത് പത്ത് കിലോ മീറ്റര്‍. ഒഡീഷയിലെ പിന്നാേക്ക ജില്ലകളിലൊന്നായ കലാഹന്തിയിലാണ് മനുഷ്യമനസുകളെ ഞെട്ടിക്കുന്ന ഈ ഗതികേട് ഒരാള്‍ക്ക് അനുഭവിക്കേണ്ടിവന്നത്. ഭാര്യയുടെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള പണമില്ലാതെ വന്നതോടെയാണ് ദനാ മജ്ഹി എന്ന 42-കാരന്‍ അറുപത് കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് മൃതദേഹവുമായി നടന്നുതുടങ്ങിയത്. ഭാര്യയുടെ മൃതദേഹവും തോളിലേറ്റി പന്ത്രണ്ടു വയസുകാരിയായ മകളേയും ഒപ്പം കൂട്ടി പത്ത് കി.മീറ്ററോളം ദനാ മജ്ഹി കാല്‍നടയായി സഞ്ചരിച്ചു. 10 കിലോമീറ്റർ പിന്നിട്ടപ്പോൾ സംഭവം ശ്രദ്ധയിൽപെട്ട മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചതിനെത്തുടര്‍ന്ന് ബാക്കിയുള്ള 50 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനായി ആംബുലന്‍സ് ഏര്‍പ്പാടാക്കി. ആശുപത്രികളില്‍വച്ചു മരിക്കുന്നവരുടെ മൃതദേഹം വീടുകളിലെത്തിക്കുന്നതിനായി മഹാപാരായണ എന്ന പേരില്‍ ഒഡീഷ സര്‍ക്കാര്‍ പ്രത്യേക പദ്ധതി ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നു. ഇതിനായി 40 വാഹനങ്ങളും നൽകി. എന്നാൽ ഇതൊന്നും ദനാ മജ്ഹിക്കു പ്രയോജനപ്പെടില്ല.
ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: