ഇസ്താംബുള്‍: സിറിയയിലെ ഐഎസിനെയും കുര്‍ദ് പോരാളികളേയും തകർക്കുക എന്ന ലക്ഷ്യത്തോടെ തുര്‍ക്കി പ്രത്യേക സേന സിറിയയില്‍ കടന്നു. സിറിയന്‍ വിമതസേനയുടെ സഹകരണത്തോടെയുള്ള തുര്‍ക്കിയുടെ സൈനീക നീക്കത്തിന് യുഎസ് പോര്‍വിമാനങ്ങളും പിന്തുണ നല്‍കി. അതിര്‍ത്തിപട്ടണമായ ജറാബ്ലസില്‍ കനത്ത ആക്രമണം നടത്തിയാണ് ആറു തുര്‍ക്കി ടാങ്കുകള്‍ സിറിയന്‍ അതിര്‍ത്തി കടന്നത്. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനാണ് തുര്‍ക്കിയുടെ സൈനീക നീക്കം വ്യക്തമാക്കിയത്. കഴിഞ്ഞ നവംബറില്‍ റഷ്യന്‍ വിമാനം വെടിവെച്ചിട്ട ശേഷം ആദ്യമായാണ് സിറിയയില്‍ തുര്‍ക്കി പോര്‍വിമാനങ്ങള്‍ പ്രവേശിക്കുന്നത്.
ഐഎസിനെതിരെ തുര്‍ക്കിക്ക് യുഎസ് പിന്തുണ ഉണ്ടെങ്കിലും കൂര്‍ദ് വിരുദ്ധ നടപടികളെ യുഎസ് അനുകൂലിക്കുന്നില്ല. തുര്‍ക്കി സേനയുടെ മുന്നേറ്റങ്ങള്‍ ആരംഭിച്ച സമയത്ത് തന്നെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അങ്കറയിലെത്തി തുര്‍ക്കി പ്രസിഡന്റുമായി കൂടി കാഴ്ച നടത്തി. ജൂലൈ 15ലെ സൈനിക അട്ടിമറിശ്രമത്തിനുശേഷം ആദ്യമായാണു യുഎസ് മുതിര്‍ന്ന നേതാക്കളിലൊരാള്‍ തുര്‍ക്കിയിലെത്തുന്നത്. അതേസമയം, തുര്‍ക്കിയുടെ സൈനികനടപടി സിറിയയിലേക്കുള്ള കടന്നുകയറ്റമാണെന്നു സിറിയന്‍ കുര്‍ദിഷ് ഡമോക്രാറ്റിക് യൂണിയന്‍ (പിവൈഡി) പറഞ്ഞു. കഴിഞ്ഞ ദിവസം സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കി പട്ടണത്തില്‍ വിവാഹാഘോഷത്തിനിടെ ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 54 പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണ്ണമായും ഐഎസിനെ തുടച്ചുനീക്കുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചത്.
ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: