കച്ചത്തീവ് ദീപ് വിഷയം തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്നറിയിപ്പുമായി വിദേശകാര്യ വിദഗ്ധർ. തിരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ടുള്ള ഈ പ്രചരണം സെൽഫ് ഗോളാകുമെന്ന മുന്നറിയിപ്പാണ് മുൻ വിദേശകാര്യ സെക്രട്ടറിമാർ അടക്കം നൽകുന്നത്. ശ്രീലങ്കയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന വിഷയം അനാവശ്യമായി ഉപയോഗിക്കരുതെന്നും ഇവർ അറിയിച്ചിട്ടുണ്ട്. സർക്കാരുകൾ മാറുമ്പോൾ നിലപാട് മാറുന്നത് രാജ്യത്തിൻറെ വിശ്വാസ്യത ഇടിക്കുന്ന നടപടിയാകും. ഇത് അതീവ ഗൗരവമായി എടുക്കണമെന്നും മുൻ വിദേശകാര്യ സെക്രട്ടറിമാരായ ശിവശങ്കർ മേനോൻ, നിരുപമ റാവു, അശോക് കാന്ത് എന്നിവർ പറഞ്ഞു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നടന്ന പ്രചരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കച്ചത്തീവ് വിഷയം ഉന്നയിച്ചത്. 1974 ൽ കച്ചത്തീവിൽ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാൻ പോകുന്നതായി അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി വിദേശകാര്യ സെക്രട്ടറിയെ അറിയിച്ച റിപ്പോർട്ടാണ് ബിജെപി ആയുധമാക്കുന്നത്.
കച്ചത്തീവ് ദ്വീപ് വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് പണിയാകും; മോദിക്ക് മുന്നറിയിപ്പുമായി വിദഗ്ധര്‍
RELATED ARTICLES