ഗൊരഖ്പൂരില്‍ വീണ്ടും കൂട്ടശിശുമരണം. ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളെജിലാണ് സംഭവം. നാല് ദിവസത്തിനുള്ളില്‍ 58 കുഞ്ഞുങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരു മാസം തികയാത്ത 32 കുഞ്ഞുങ്ങളുമുണ്ട്. ഈ മാസം ഒന്ന് മുതല്‍ നാല് വരെയുള്ള കണക്കുകളാണിത്. ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ട് കുട്ടികളടക്കം 71 പേര്‍ മരിച്ചതോടെയാണ് ബിആര്‍ഡി ആശുപത്രി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിന്റെ ഭാഗമായി മുന്‍പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണു കുട്ടികള്‍ ഇവിടെ കൂട്ടമായി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും ആശുപത്രിക്കെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഗൊരഖ്പൂരില്‍ കൂട്ടശിശുമരണം തുടർക്കഥയാകുന്നു; നാല് ദിവസത്തിനിടെ 58 കുഞ്ഞുങ്ങള്‍ ജീവൻ വെടിഞ്ഞു
RELATED ARTICLES